Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം, സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ച് നെയ്യാറ്റിന്‍കര നഗരസഭ

Spread the News!

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി വിവാദം കേരളക്കര ഒന്നാകെ ചര്‍ച്ച ചെയ്ത വിഷയം ആയിരുന്നു. തങ്ങളുടെ അച്ഛന്‍ മരണമടഞ്ഞതല്ല എന്നും സമാധി ആയതാണെന്നും സമാധി ഇടം പൊളിക്കാന്‍ അനുവധിക്കില്ലെന്നും അറിയിച്ചുണ്ടായ പ്രശ്‌നങ്ങള്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു.

സംഭവത്തില്‍ വലിയ വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടും കേസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊണ്ട് കുടുംബം എത്തിയിരിക്കുകയാണ്.

ഗോപന്‍ മരിച്ചതല്ല സമാധിയായതാണ് എന്നായിരുന്നു കുടുംബം അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ മരണത്തിലെ ദുരൂഹതയില്‍ പൊലീസ് അന്വേഷണം തുടരുന്നതിനാല്‍ തത്കാലം മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് നെയ്യാറ്റിന്‍കര നഗരസഭ അറിയിച്ചു.

ഗോപന്‍ സമാധിയായെന്ന കുടുംബത്തിന്റെ അവകാശവാദം വലിയ വിവാദത്തിലേക്ക് നീങ്ങിയിരുന്നു. മരണത്തിലെ ദുരൂഹത ഉന്നയിച്ചുള്ള നാട്ടുകാരുടെ പരാതിയില്‍ പൊലിസ് അന്വേഷണം നടക്കുന്നതിനിടെയാണ് കുടുംബം മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. ഇളയ മകന്‍ രാജസേനന്‍ മരണ സര്‍ട്ടിഫിറ്റ് വേണമെന്ന അപേക്ഷയുമായി കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര നഗരസഭയിലെത്തി.

കുടുംബം നല്‍കിയ കേസ് പരിഗണിക്കവെ ഹൈക്കോടതിയും മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ചോദിച്ചിരുന്നു. പക്ഷെ ഗോപന്‍ മരിച്ചതല്ലെന്ന നിലപാടിലായിരുന്നു അന്ന് കുടുംബം. ഇതിനിടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുുമോര്‍ട്ടം നടത്തി. മരണ കാരണം ഇനിയും വ്യക്തമായിട്ടുമില്ല. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ. പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ക്ക് ശേഷം ഗോപനെ വീണ്ടും സംസ്‌കരിക്കുകയും ചെയ്തു.

എന്നാല്‍ മരണത്തിലെ ദുരൂഹതയെ കുറിച്ചുള്ള അന്വേഷണം അവസാനിക്കാത്തിതിനാല്‍ മരണ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ നഗരസഭ അധികൃതര്‍ സ്വീകരിച്ചില്ല. പൊലിസ് റിപ്പോര്‍ട്ട് വന്നതിന് ശേഷം മരണ സര്‍ഫിക്കറ്റ് സംബന്ധിച്ച തീരുമാനമെടുക്കാമെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. ഗോപന് ഹൃദ്രോഗവും പ്രമേഹ രോഗവും ഉണ്ടായിരുന്നുവെന്ന പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!