പാലക്കാട്: ബിജെപി സർക്കാർ ഫാസിസ്റ്റ് സർക്കാർ ആണെന്ന് തങ്ങൾ പറഞ്ഞിട്ടേയില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ. രാജ്യത്ത് ഫാസിസം വന്നുവെന്ന് തെളിയിച്ചാല്‍ സിപിഎം കരടു രാഷ്ട്രീയ പ്രമേയത്തിലെ നിലപാട് മാറ്റാമെന്ന് എകെ ബാലന്‍ പറഞ്ഞു. കരട് പ്രമേയത്തില്‍ ഭിന്നതയുണ്ടെങ്കില്‍ സിപിഐക്ക് തിരുത്താം.
എല്ലാവരുടെയും അഭിപ്രായം സ്വീകരിക്കാനാണ് കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചതെന്നും കരട് രാഷ്ട്രീയ പ്രമേയത്തിനെതിരായ പ്രതിപക്ഷനേതാവിന്റെ വിമര്‍ശനം ശശി തരൂരിന്റെ പ്രശ്‌നത്തില്‍ നിന്ന് മോചനം കിട്ടാനാണെന്നും എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐക്ക് വിമർശനം ഉണ്ടെങ്കിൽ ഭേദഗതി കൊടുക്കട്ടെയെന്ന് ബാലൻ പറഞ്ഞു. വിയോജിപ്പ് ഉണ്ടെങ്കിൽ ആർക്കും ഭേദഗതി കൊടുക്കാം. സിപിഐയും സിപിഐഎമ്മും രണ്ട് പാർട്ടികളായി നിൽക്കുന്നത് പ്രത്യയശാസ്ത്രമായ വ്യത്യാസങ്ങൾ ഉള്ളതുകൊണ്ടാണെന്ന് എകെ ബാലൻ പറഞ്ഞു. ശശി തരൂരിന്റെ കാര്യത്തിൽ യാതൊരു വ്യാമോഹവുമില്ല. യുഡിഎഫ് പ്രചരണത്തെ തരൂർ പൊട്ടിച്ചു.
ലീഗിന് ഒരു ദിവസമെങ്കിലും ഭരണം ഇല്ലാതെ നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. അവരാണ് ഹൈക്കമാൻഡിനെ കാണാൻ പോകുന്നതെന്ന് എകെ ബാലൻ പറഞ്ഞു. ഇങ്ങനെ പോയാൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും. അതിന്റെ സൂചന ആയിരുന്നു ഗ്ലോബൽ സമ്മിറ്റിന്റെ വിജയമെന്നും എകെ ബാലൻ വ്യക്തമാക്കി.