വയനാട്: മുണ്ടക്കൈ – ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെയാണ് സംസ്ഥാന സർക്കാരിന്റെ പ്രതിഷേധം. സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊ. കെ.വി തോമസിന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി നൽകിയ മറുപടിയിൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണത്തിനായി ഈ സാമ്പത്തിക വർഷത്തിൽ നൽകേണ്ട 388 കോടി രൂപ കേന്ദ്രസർക്കാർ കേരളത്തിന് കൈമാറിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ നിധിയിൽ ബാക്കിയുള്ള 394 കോടി രൂപ എന്തുകൊണ്ട് ചെലവഴിക്കുന്നില്ലെന്നാണ് കേന്ദ്രസർക്കാറിന്റെ ചോദ്യം. എൽ ത്രീ വിഭാഗത്തിൽ ഉൾപ്പെടുന്ന ദുരന്തമായി പ്രഖ്യാപിച്ചാൽ കേരളത്തിന് കൂടുതൽ സഹായങ്ങൾ ലഭ്യമാകും. എന്നാൽ അത്തരം ഒരു നടപടി കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നാണ് പ്രതിഷേധങ്ങൾക്ക് കാരണം.