ലെബനനിൽ ഹിസ്‌ബുള്ളയുടെ പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചതിനെ തുടർന്ന് എട്ട് പേർ മരിച്ചു. 200-ഓളം പേർ ഗുരുതരാവസ്‌ഥയിലാണ്. കൂടാതെ 2500-ഓളം പേർക്ക് പരിക്കേറ്റു.ഹിസ്ബുള്ള ഉന്നത നേതാക്കൾക്കും ഇറാൻ അംബാസിഡർക്കും പരിക്കേറ്റു.ഹിസ്‌ബുള്ളയുടെ വിവിധ സ്‌ഥാപനങ്ങളിൽ ആശയവിനിമയത്തിനുള്ള ഉപകരണങ്ങളാണ് പൊട്ടിത്തെറിച്ചത്.ഇസ്രായേൽ അക്രമണമെന്ന് ഇറാനും ഹിസ്ബുള്ളയും പറയുന്നു.