Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഗർഭപാത്രത്തിൽ സർജിക്കൽ മോപ്പ് കുടുങ്ങി; ചികിത്സാ പിഴവിന് ഡോക്ടർക്ക് മൂന്ന് ലക്ഷം രൂപ പിഴയിട്ട് കോടതി

Spread the News!

തിരുവനന്തപുരം: ഗർഭപാത്രത്തിൽ സർജിക്കൽ മോപ്പ് കുടുങ്ങി എന്ന കേസിൽ നെയ്യാറ്റിൻകര ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുജ അഗസ്റ്റിന് മൂന്ന് ലക്ഷം രൂപ പിഴ വിധിച്ച് കോടതി. പെർമനന്റ് ലോക് അദാലത്ത് ചെയർമാൻ പി ശശിധരൻ, അംഗങ്ങളായ വി.എൻ. രാധാകൃഷ്ണൻ, ഡോ. മുഹമ്മദ് ഷരീഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ശിക്ഷ വിധിച്ചത്.

2022 ജൂലായ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലാണ് ജിത്തു സിസേറിയന് വിധേയയാത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കഠിനമായ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് മൂന്ന് തവണ ഡോക്ടർ സുജയെ വന്ന് കാണുകയും ചെയ്തു. എന്നാൽ ഡോക്ടർ വേദന സംഹാരി നൽകി മടക്കി അയക്കുകയായിരുന്നു ചെയ്തത്.

2023 മാർച്ച് മൂന്നിന് വേദനയെത്തുടർന്ന് ജിത്തു വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായി. തുടർന്ന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് സർജിക്കൽ മോപ്പ് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്നാണ് പെർമനന്റ് അദാലത്തിനെ പരാതിയുമായി ജിത്തു സമീപിച്ചത്.

തനിക്കല്ല നഴ്സിനായിരുന്നു പിഴവ് പറ്റിയത് എന്നായിരുന്നു ഡോ. സുജ കോടതിയിൽ വാദിച്ചത്. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. മാത്രമല്ല, ശസ്ത്രക്രിയ കഴിഞ്ഞാൽ തയ്യാറക്കാറുള്ള ലിസ്റ്റിൽ ഗൈനക്കോളജിസ്റ്റിന് പിഴവ് സംഭവിച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തി. മൂന്ന് ലക്ഷം രൂപ പിഴയും കൂടാതെ കോടതി ചെലവായി അധികമായി പതിനയ്യായിരം രൂപയുമാണ് അടക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!