ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം പുരോഗമിക്കുകയാണ്. അതിനിടെ പാകിസ്താന്‍ പ്രവിശ്യയായ സിന്ധിലെ ഗവര്‍ണര്‍ നടത്തിയ പ്രഖ്യാപനം വൈറലാകുന്നു. ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ പാകിസ്താന്‍ ടീമിന് ഒരു കോടി പാകിസ്താനി രൂപ നല്‍കുമെന്ന വമ്പന്‍ പ്രഖ്യാപനമാണ് ഗവര്‍ണര്‍ കമ്രാന്‍ ടെസ്സോരി നടത്തിയത്.
‘പാകിസ്താന് ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിച്ചാല്‍ ഒരു കോടി പാകിസ്താനി രൂപയുടെ സമ്മാനം പ്രഖ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ പ്രാര്‍ഥനയിലാണ്. ഞങ്ങള്‍ വിജയം നേടുക തന്നെ ചെയ്യും.’ – കമ്രാന്‍ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ ബാറ്റിങ് തുടരുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി. സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍, ഖുഷ്ദില്‍ ഷാ എന്നിവരുടെ ഇന്നിങ്സുകളാണ് പാകിസ്താന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി കുല്‍ദീപ് മൂന്നും ഹാര്‍ദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷറും ജഡേജയും ഹര്‍ഷിത് റാണയും ഓരോ വിക്കറ്റെടുത്തു.
ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ പാകിസ്താനെതിരേ കളിക്കാനെത്തിയത്. എന്നാല്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് പാകിസ്താന്റെ വരവ്.