ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് ചൈന. പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും പുതിയ വാക്സിൻ വികസിപ്പിചിരിക്കുകയാണ് ചൈനയിലെ നാൻജിംഗ് സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിലെ ശാസ്ത്രജ്ഞർ.
രക്തം കട്ടപിടിക്കൽ, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകുന്ന ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനുള്ള വാക്‌സിനാണ് ചൈനയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തത്. ആസ്ട്രോലെറിസിസ് (രക്തധമനികൾ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് ആസ്ട്രോലെറിസിസ്) രക്തധമനികളുടെ ആന്തരിക ഭിത്തിയിൽ കൊഴുപ്പ് അടഞ്ഞു കൂടി ഇത് രക്തപ്രവാഹത്തിനു ഭാഗികമായോ പൂർണമായോ തടസ്സം സൃഷ്ടിക്കുന്നു.
ഇതിലൂടെ ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. നിലവിൽ ഇത്തരം സാഹചര്യങ്ങളിൽ ആൻജിയോപ്ലാസ്റ്റി പോലുള്ള ശസ്ത്രക്രിയാ നടപടിക്രമങ്ങളിലൂടെയാണ് ചികിത്സിക്കുന്നത്. രക്തക്കുഴലുകൾ അടഞ്ഞുപോകുന്നത് തടയാൻ സ്റ്റെന്റുകൾ ഉപയോഗിക്കുന്നു. എന്നാൽ പുതിയ കണ്ടുപിടിത്തം വൻ മാറ്റത്തിലേക്കാണ് നയിക്കുന്നത്.
ഹൃദയവുമായി ബന്ധപെട്ട പഠനങ്ങൾ നടത്തുന്ന അമേരിക്കൻ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 34 സെക്കൻഡിൽ ഒരാൾ കണക്കിൽ ഹൃദ്രോഹം മൂലം മരണമടയുന്നു. എന്നാൽ വാക്‌സിന്റെ വിപ്ലവകരമായ കണ്ടുപിടിത്തത്തിലൂടെ മരണ നിരക്ക് കുറയ്ക്കാമെന്നും വ്യക്തമാക്കി.
വളരെക്കാലമായി ചികിത്സിയിലുള്ളവർക്കും വാക്‌സിൻ ഫലപ്രദമാകുമെന്നാണ് വിദഗ്ദ്ധർ അവകാശപെടുന്നത്. പ്രോട്ടീനുകളിൽ അടങ്ങിയ p210 ഉൾപ്പെടുന്നു വാക്‌സിൻ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതായും കണ്ടെത്തി. പുതിയ വാക്സിൻ മനുഷ്യരിൽ നേരിട്ട് ഉപയോഗിക്കാനാകും അടുത്ത നീക്കം എന്നും റിപ്പോർട്ടുണ്ട്.