ന്യൂഡൽഹി: ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ ഫലം കാണാത്തതിനെ തുടർന്ന് ബാങ്ക് ജീവനക്കാര്‍ മാര്‍ച്ച് 24, 25 തീയതികളില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തും.അതേസമയം ഈ ദിവസങ്ങൾ തിങ്കളും ചൊവ്വയും ആയതിനാൽ അതിനു മുൻപുള്ള ദിവസങ്ങൾ വാരാന്ത്യമായതിനാൽ തുടർച്ചയായി നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ചർച്ചയാണ് പരാജയം കണ്ടത്. അതേസമയം പണിമുടക്ക് നടത്തുന്നത് നേരത്തെ നിശ്ചയിച്ചത് പ്രകാരമാണെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് അറിയിച്ചു. എല്ലാ തസ്തികയിലും ആവശ്യത്തിന് നിയമനം, താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ, ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചത്.
കൂടാതെ ധനകാര്യ സേവന വകുപ്പിന്റെ (DFS) സമീപകാല നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു. അത്തരം നടപടികൾ തൊഴിൽ സുരക്ഷയ്ക്കും ജീവനക്കാരെ സൃഷ്ടിക്കുന്നതിനും ഭീഷണിയാണെന്ന് അവർ ആരോപിച്ചു. ഗ്രാറ്റുവിറ്റി നിയമം ഭേദഗതി ചെയ്ത് പരിധി 25 ലക്ഷമായി ഉയർത്തുക, സർക്കാർ ജീവനക്കാർക്കുള്ള പദ്ധതിയുമായി ഇത് യോജിപ്പിക്കുക, ആദായനികുതിയിൽ നിന്ന് ഇളവ് തേടുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.