ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും ബലൂച് ലിബറേഷൻ ആർമിയുടെ ഭീകരാക്രമണം. ക്വറ്റയിൽ നിന്ന് തഫ്നാനിലേക്ക് പോയ സെെനിക വ്യൂഹത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. പാക് സെെനികർ സഞ്ചരിച്ച ബസ് ആക്രമിച്ച് 90 പാക് സൈനികരെ വധിച്ചതായാണ് സംഘടന പുറത്ത് വിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ ഇത് പാക് സെെന്യം നിഷേധിച്ചു. മൂന്ന് സെെനികരടക്കം അഞ്ചുപേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് സെെന്യം വ്യക്തമാക്കുന്നത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബലൂചിസ്ഥാനിലെ നോഷ്കി ജില്ലയിൽ ദേശീയപാത 40ൽ ആയിരുന്നു വിമതരുടെ ആക്രമണം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
അടുത്തിടെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ജാഫർ എക്സ്പ്രസ്സ് റാഞ്ചിയിരിന്നു. ഇതിൽ പാക് സൈനികരടക്കം 450 പേരെ ബന്ദികളാക്കിയിരിന്നു. 25 ബന്ദികളെ ഇവർ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ പാക് സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
346 ബന്ദികളെ മോചിപ്പിച്ചു. ബാക്കിയുള്ളവരെ ബലൂച് ലിബറേഷൻ ആർമി കൊലപ്പെടുത്തി. സ്വതന്ത്ര ബലൂചിസ്ഥാൻ രാഷ്ട്രത്തിനു വേണ്ടി പോരാടുന്ന വിവിധ സായുധ ഗ്രൂപ്പുകളിൽ പ്രബലരാണ് ബിഎൽഎ. എന്നാൽ പാകിസ്താനെ സംബന്ധിച്ച് ബലൂചിസ്ഥാൻ വ്യവഹാര പ്രാബല്യമുള്ള പ്രദേശമാണ്.