Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഇന്ന് മകരവിളക്കിന് ഒരുങ്ങി ശബരിമല, എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ്, പ്രതീക്ഷിക്കുന്നത് ഒന്നര ലക്ഷത്തോളം ഭക്തരെ

Spread the News!

പത്തനംതിട്ട: ഇന്ന് മകരവിളക്ക്. അയ്യപ്പഭക്തരുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പ് ഇന്ന് അവസാനിക്കും. മകരജ്യോതി ദര്‍ശനത്തോടെ മകരവിളക്ക് മഹോത്സവം ഇന്ന് പൂര്‍ത്തിയാകും.

ഒന്നര ലക്ഷത്തില്‍ അധികം അയ്യപ്പ ഭക്തരെയാണ് സന്നിധാനത്ത് മകരവിളക്ക് ദര്‍ശനത്തിനായി പ്രതീക്ഷിക്കുന്നതെന്ന് കണക്ക് കൂട്ടുന്നത്. അതിനാല്‍ തന്നെ ഇതിന് തുല്യമായ ക്രമീകരണങ്ങളും സന്നിധാനത്ത് ഒരുങ്ങി കഴിഞ്ഞു.

ഇന്നലെ വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവ മുഖേന 55000 പേര്‍ക്കാണ് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുവാദം ഉണ്ടായത്. ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി 40,000 പേര്‍ക്കും, സ്പോട്ട് ബുക്കിംഗ് വഴി 1000 പേര്‍ക്കും ദശനം നടത്താം.

രാവിലെ 10 മുതല്‍ നിലക്കലില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നിയന്ത്രണമുണ്ടാകും. 12 മണി മുതല്‍ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിടില്ല. ഉച്ചപൂജ കഴിഞ്ഞ് ഒരു മണിക് നട അടച്ചാല്‍ വൈകീട്ട് മകരവിളക്ക് ദര്‍ശനത്തിന് ശേഷമായിരിക്കും പതിനെട്ടാം പടി കയറി ദര്‍ശനം നടത്താന്‍ സാധിക്കുക.

മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തും ജ്യോതി ദര്‍ശിക്കുന്ന മറ്റിടങ്ങളിലും തമ്പടിച്ചിരുന്ന ഭക്തരുടെ സുരക്ഷയ്ക്കായി പോലീസിന്റെയും വനംവകുപ്പിന്റെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നേതൃത്വത്തില്‍ ബാരിക്കേഡുകള്‍ കെട്ടിയും വെളിച്ചത്തിനായുള്ള സംവിധാനങ്ങളൊരുക്കിയും ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് പിഎസ് പ്രശാന്ത് അറിയിച്ചു.

മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന ഭക്തര്‍ പോലീസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അപകടങ്ങളുണ്ടാകാതിരിക്കാന്‍ ഓരോ ഭക്തനും സ്വയം നിയന്ത്രിക്കണം.

മകരവിളക്ക് ദര്‍ശനശേഷം മടങ്ങിപ്പോവാനായി തിരക്ക് കൂട്ടരുത്. മടക്കയാത്രക്കായി പമ്പയില്‍ 800 ഓളം ബസുകള്‍ കെഎസ്ആര്‍ടിസി സജ്ജമാക്കിയിട്ടുണ്ട്. 150 ഓളം ബസുകള്‍ ഷട്ടില്‍ സര്‍വീസ് നടത്തും. ജ്യോതിദര്‍ശനത്തിനായി സന്നിധാനത്തും പരിസരത്തും തമ്പടിച്ചിരുന്ന ഭക്തര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മൂന്ന് നേരവും അന്നദാനം അവര്‍ക്കരികിലേക്ക് എത്തിച്ചുനല്‍കുന്നുണ്ട്.

ഇതിനുപുറമെ ഈ പോയിന്റുകളില്‍ കൂടുതല്‍ ചുക്കുവെള്ള കൗണ്ടറുകളും ബിസ്‌ക്കറ്റ് ഉള്‍പ്പെടെയുള്ള ലഘുഭക്ഷണവും പരമാവധി എത്തിക്കാനാണ് ശ്രമം. ഒരു കാരണവശാലും തമ്പടിച്ചിരിക്കുന്ന ഭക്തര്‍ അടുപ്പുകൂട്ടി ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ലെന്ന് പോലീസിന്റെ കര്‍ശന നിര്‍ദേശമുണ്ട്. അതിനാലാണ് ദേവസ്വം ബോര്‍ഡ് അവര്‍ക്കരികിലേക്ക് ഭക്ഷണമെത്തിക്കുന്നതെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!