ഇടുക്കി: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട. മൂന്നിടങ്ങളിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇടുക്കി അടിമാലിയിൽ രണ്ട് കിലോ ഗ്രാമിലധികം കഞ്ചാവുമായി വാത്തിക്കുടി സ്വദേശിയായ ജോച്ചൻ മൈക്കിൾ (48 ) എന്നയാളെ അറസ്റ്റ് ചെയ്തു. അടിമാലി എക്സൈസ് നാർക്കോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മനൂപ്.വി.പി യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ജോച്ചൻ പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എം.അഷ്‌റഫ്, ദിലീപ്.എൻ.കെ, പ്രിവന്റീവ് ഓഫീസർ ബിജു മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്.കെ.എം, അബ്ദുൾ ലത്തീഫ്, യെദുവംശരാജ്, പ്രശാന്ത്.വി, ധനീഷ് പുഷ്പചന്ദ്രൻ, സുബിൻ.പി.വർഗ്ഗീസ്, ബിബിൻ ജെയിംസ്, വനിത സിവിൽ എക്സൈസ് ഓഫീസർ സിമി ഗോപി, എന്നിവരും എക്സൈസ് പാർട്ടിയിലുണ്ടായിരുന്നു.
മലപ്പുറം എക്സൈസ് ഇന്‍റലിജൻസും എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ 1.900 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ജംറുൽ ഷേഖ് (37 ) അറസ്റ്റിലായി. മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ നൗഫൽ.എൻ നേതൃത്വം നൽകിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കൊല്ലത്ത് 1.29 കിലോഗ്രാം കഞ്ചാവുമായി ഇരവിപുരം സ്വദേശി സുമരാജിനെയയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കൊല്ലം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡി ലെ എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ് സി.പിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.