Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

സഹോദരിക്ക് തന്നോടുള്ള സ്‌നേഹം കുറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി

Spread the News!

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇന്നലെ തന്നെ ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മാവന്‍ ഹരികുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. സഹോദരി ശ്രീതുവിനോടുള്ള കടുത്ത വിരോധമാണ് രണ്ട് വയസുകാരിയെ ഹരികുമാര്‍ വധിക്കാന്‍ കാരണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൂടാതെ ഏറെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ സഹോദരിക്ക് തന്നോടുള്ള സ്‌നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നിയതാണ് കൊലയ്ക്ക് പിന്നിലെ കാരണം. കുഞ്ഞിന്റെ കരച്ചില്‍ പോലും പ്രതിക്ക് അരോചകമായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും ഹരികുമാറിന് വിരോധത്തിന് കാരണമായെന്നും റിമാന്‍ഡ് റിപ്പാര്‍ട്ടിലുണ്ട്.

ഇതെല്ലാമാണ് രണ്ട് വയസ്സുകാരിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചത്.. ദേവേന്ദു കൊലക്കേസില്‍ 14 ദിവസത്തേക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഹരികുമാറിന് വേണ്ടി അഭിഭാഷകര്‍ ആരും കോടതിയില്‍ ഹാജരായില്ല. ഹരികുമാറിനെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് ഉള്‍വിളി തോന്നിയത് കൊണ്ടാണെന്നടക്കമുള്ള കാര്യങ്ങളാണ് ഹരികുമാര്‍ മൊഴി നല്‍കിയത്.

കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നുവെന്നും പ്രതി പൊലീസിനോട് വിവരിച്ചിട്ടുണ്ട്. എന്നാല്‍ പ്രതി അടിക്കടി മൊഴി മാറ്റിപ്പറയുന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ടെന്നാണ് വിവരം. കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ മഹിളാമന്ദിരത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. റൂറല്‍ എസ് പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

അതേസമയം ദേവന്ദുവിന്റെ കൊലപാതകത്തിന് പിന്നില്‍ ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്നാണ് വിലയിരുത്തലെന്ന് പൊലീസ് വ്യക്തമാക്കി. 36 ലക്ഷം തട്ടിയെടുത്തുവെന്ന കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നത്. പണം വാങ്ങിയ കാര്യം ജ്യോത്സ്യന്‍ ദേവീ ദാസന്‍ നിഷേധിച്ചിരിക്കുയാണ്. ഫോണ്‍ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് ഇയാളെ വിട്ടയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് എത്തിയത് സ്വഭാവിക നടപടിയുടെ ഭാഗമെന്ന് സ്റ്റേഷനില്‍ നിന്നിറങ്ങിയ ശേഷം ദേവീദാസന്‍ പ്രതികരിച്ചു. നൂറു ശതമാനം കള്ള പരാതിയാണ് എനിക്ക് എതിരെ ഉന്നയിച്ചത്. കൊവിഡിന് മുന്‍പാണ് ഹരികുമാര്‍ തന്റെ അടുക്കല്‍ ജോലി ചെയ്തിരുന്നതെന്നും അതിന് ശേഷം കുടുംബവുമായി യാതൊരു ബന്ധവും ഇല്ലെന്നും ദേവീ ദാസന്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!