Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

രാജ്യമാണ് എല്ലാം എന്ന് പഠിപ്പിച്ച ആര്‍എസ്എസ് ജീവിതത്തിന് ലക്ഷ്യബോധം നല്‍കി, ജനങ്ങളെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിന് തുല്യമായ പ്രവര്‍ത്തി; പ്രധാനമന്ത്രി മോദി

Spread the News!

എന്ത് ചെയ്താലും ലക്ഷ്യബോധത്തോടെ ചെയ്യുക എന്നതാണ് ആര്‍എസ്എസ് എന്ന സംഘടനയുടെ അടിസ്ഥാനമൂല്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യമാണ് എല്ലാമെന്ന് പഠിപ്പിച്ച ആര്‍എസ്എസ് തന്റെ ജീവിതത്തിന് ലക്ഷ്യബോധം പകര്‍ന്നുനല്‍കിയെന്നും അദ്ദേഹം പറഞ്ഞു. യുഎസിലെ എംഐടി ഗവേഷകനായ ലെക്‌സ് ഫ്രഡ്മാനുമായി നടത്തിയ സുദീര്‍ഘമായ പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

ആര്‍എസ്എസ് വലിയൊരു സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സേവിക്കുകയാണ് ദൈവത്തെ ആരാധിക്കുന്നതിന് തുല്യമായ പ്രവര്‍ത്തിയെന്നും ആര്‍എസ്എസ് തന്നെ പഠിപ്പിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

“ആര്‍എസ്എസ് അതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. ഇത്രയും വലിയൊരു സന്നദ്ധസംഘടന ലോകത്ത് എവിടെയും പ്രവര്‍ത്തിക്കുന്നില്ല. ലക്ഷക്കണക്കിന് ആളുകളാണ് ആര്‍എസ്എസുമായി ബന്ധപ്പെട്ടിരിക്കുന്നത്. ആര്‍എസ്എസിനെ മനസിലാക്കുക അത്ര എളുപ്പമല്ല,” അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിലൂടെ തന്റെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായി എന്നും മോദി കൂട്ടിച്ചേര്‍ത്തു. “സന്യാസിവര്യന്‍മാരുടെ ഇടയില്‍ സമയം ചെലവഴിക്കാന്‍ എനിക്ക് സാധിച്ചു. അതിലൂടെ എന്റെ മനസില്‍ ശക്തമായ ആത്മീയ അടിത്തറ പാകി. അച്ചടക്കവും ലക്ഷ്യബോധവുമുള്ള ഒരു ജീവിതരീതി ഉണ്ടായി. സന്യാസിമാരുടെ നിര്‍ദേശങ്ങളിലൂടെ എനിക്ക് ആത്മീയ അടിത്തറ ലഭിച്ചു,” അദ്ദേഹം പറഞ്ഞു.

രാമകൃഷ്ണ മിഷന്റെയും സ്വാമി വിവേകാനന്ദന്റെയും ആര്‍എസ്എസിന്റെയും പ്രബോധനങ്ങള്‍ തന്റെ വ്യക്തിത്വ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആര്‍എസ്എസ് ഗോത്രസമൂഹങ്ങളെ സേവിക്കാനും മുന്നോട്ടുവന്നുവെന്ന് മോദി പറഞ്ഞു. വനവാസി കല്യാണ്‍ ആശ്രമം എന്ന പദ്ധതി വഴി ആദിവാസി സമൂഹങ്ങളെ സേവിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്നും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചുവരികയാണെന്നും മോദി പറഞ്ഞു.

രാജ്യത്ത് 50,000ലധികം തൊഴിലാളി യൂണിയനുകളുണ്ട്. ഏറ്റവും വലിയ തൊഴിലാളി സംഘടന ആര്‍എസ്എസിന്റെതാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായി ഇടതുപക്ഷ പ്രത്യയശാസ്ത്രമാണ് ലോകമെമ്പാടുമുള്ള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നത്. തൊഴിലാളികളെ സംഘടിക്കൂവെന്നാണ് അവരുടെ മുദ്രാവാക്യം. എന്നാല്‍ തൊഴിലാളികള്‍ ലോകത്തെ ഒന്നാക്കുന്നുവെന്നാണ് ആര്‍എസ്എസിന്റെ തൊഴിലാളി സംഘടന മുന്നോട്ടുവെയ്ക്കുന്ന മുദ്രാവാക്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഗോദ്രാ കലാപം സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്ര വലിയ ദുരന്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  അതേസമയം ഗോദ്ര കലാപം ഇതുവരെ ഉണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ കലാപമാണെന്നത് തെറ്റായ വിവരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2002ന് മുമ്പ് ഗുജറാത്തില്‍ 250ല്‍ അധികം കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അതിന് മുമ്പ് അവിടെ സാമുദായിക കലാപം പതിവായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!