തിരുവനന്തപുരം:വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എ കെ ഷാനിബ്.നാല് വർഷമായി തന്നെ പാർട്ടിയിൽ കണ്ടില്ലെന്ന് പറഞ്ഞു.പ്രവർത്തരുടെ വാക്ക് കേൾക്കാൻ തയ്യാറാകാത്ത ആളാണ് വി ഡി സതീശൻ എന്ന് കുറ്റപ്പെടുത്തി.മുഖ്യമന്ത്രി ആകാനായി എല്ലാവരെയും ചവിട്ടി മെതിച്ചു മുന്നോട്ട് പോകുന്നു.ബിജെപിയുമായി ചേർന്ന് മുഖ്യമന്ത്രിപദത്തിലേക്ക് നീങ്ങുന്നു.വി ഡി സതീശന്റേത് നിലവാരമില്ലാത്ത പ്രവർത്തികളാണ്.വി ഡി സതീശന്റെ ഫോണിൽ സംസ്‌ഥാനത്തെ പ്രധാന നേതാക്കളുടെ നമ്പർ ഇല്ല.ഷാഫി പറമ്പിൽ അയച്ച് കൊടുക്കുന്നത് മാത്രമേ വി ഡി സതീശന് അറിയൂ.പ്രതിപക്ഷ നേതാവ് ബിജെപി ക്ക് വളരാനുള്ള അവസരം ഒരുക്കുകയാണ്.കെ കരുണകരന്റെ സ്മൃതി മണ്ഡപത്തിലേക്ക് രാഹുൽ മാങ്കൂട്ടത്തിൽ തിരിഞ്ഞ് നോക്കിയില്ലെന്നും കുറ്റപ്പെടുത്തി.പാലക്കാട് സ്വാതന്ത്ര സ്‌ഥാനാർഥിയായി മത്സരിക്കുമെന്നും എ കെ ഷാനിബ് പറഞ്ഞു.