കണ്ണൂർ:എഡിഎമ്മിനെതിരെ വീണ്ടും ആരോപണം ആവർത്തിച്ച് പി പി ദിവ്യ.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ദിവ്യയുടെ വാദം..യാത്രയായപ്പിലെ പരാമർശം സാധുദ്ദേശത്തോടെയായിരുന്നു.തന്റെ പ്രതികരണം അഴിമതിക്കെതിരായ സന്ദേശമെന്ന് കരുതിയാണ് പരസ്യമായി പ്രതികരിച്ചത്.എഡിഎമ്മിനെതിരെ രണ്ട് പരാതികൾ ഉയർന്നിരുന്നു.പരാതികിട്ടിയാൽ മിണ്ടാതിരിക്കാണോയെന്ന് ചോദ്യം.ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നപ്പോൾ തന്നെ ജില്ലാ പ്രസിഡന്റ് സ്‌ഥാനം രാജിവെച്ചു.ജനപ്രതിനിധി എന്ന നിലയിൽ മികച്ചരീതിയിൽ പ്രവർത്തിക്കും.അഴിമതി കാണുമ്പോൾ ഇടപെടേണ്ടത് ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്.ജനങ്ങൾ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയതെന്നും പി പി ദിവ്യ.