എറണാകുളം: ഭിന്നശേഷിക്കാരനെയും കുടുംബത്തെയും പുറത്താക്കി വീട് പൂട്ടി ബാങ്ക്. കോൺഗ്രസ് ഭരിക്കുന്ന ആലുവ അർബൻ കോ ഓപ്പറേറ്റിവ് ബാങ്കാണ് നടപടിയെടുത്തത്. ആലുവ കീഴ്മാട് സ്വദേശി വീരമണിക്കാണ് ദുരനുഭവം. വായ്പ എടുത്ത പത്ത് ലക്ഷത്തിൽ ഒൻപത് ലക്ഷവും തിരിച്ചടച്ചെന്ന് ഗൃഹനാഥൻ പറഞ്ഞു. എന്നാൽ പതിമൂന്ന് ലക്ഷം അടച്ചാൽ മാത്രമേ താക്കോൽ തിരികെ നൽകുവെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ബാങ്ക് ജീവനക്കാരുടെ തട്ടിപ്പ് ചോദ്യം ചെയ്തത്തിലെ വൈരാഗ്യമാണ് ഇതിന് പിന്നിൽ എന്ന് ഗൃഹനാഥൻ പറഞ്ഞു. ആരാരുമില്ലാത്ത സമയത്തെത്തി അധികൃതർ വീട് പൂട്ടിയെന്നും കുടുംബം പറഞ്ഞു.