തിരുവനന്തപുരം: ജെ മേഴ്സിക്കുട്ടിയമ്മയെ പരിഹസിച്ച് എൻ പ്രശാന്ത്. ജെ മേഴ്സിക്കുട്ടിയമ്മക്ക് മറുപടിയുണ്ടോ എന്ന ചോദ്യത്തിന് അതാരാണ് മറുചോദ്യം ചോദിച്ചു. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിൽ പ്രശാന്ത് വില്ലന്റെ റോളിൽ പ്രവർത്തിച്ചുവെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിനായി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തി. ആഴക്കടൽ മത്സ്യബന്ധന കരാർ അതിന്റെ ഭാഗമായിരുന്നെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു . വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്‌ഥനാണ് എൻ പ്രശാന്ത് എന്നും ജെ മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു.