പാലക്കാട്: ആത്മകഥ എഴുതികൊണ്ടിരിക്കുകയാണെന്ന് ഇ പി ജയരാജൻ പറഞ്ഞു. ആത്മകഥ എഴുതാനും പ്രസാധനം ചെയ്യാനും മറ്റാരെയും ഏൽപ്പിച്ചിട്ടില്ല. ആത്മകഥ അടിയന്തിരമായി പ്രസിദ്ധീകരിക്കുമെന്നും ഇ പി പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം ആത്മകഥാ വിവാദം ഉണ്ടായതിന് പിന്നിൽ ഗൂഢാലോചനയെന്നും പി പറഞ്ഞു.
ഇ പിയുടെ ആത്മകഥാ വിവാദത്തിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ എം എം ഹസ്സൻ രംഗത്ത് എത്തിയിരുന്നു. ഇ പി ജയരാജൻ മുറിവേറ്റ സിംഹത്തെ പോലെയാണ്. പാർട്ടിക്കുള്ളിലെ അമർഷമാണ് പുസ്തകത്തിലൂടെ പുറത്തേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.