Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

വ്യക്തമായ മറുപടി ലഭിക്കാത്തതിനാല്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ പൊലീസ്, പ്രതി ഹരികുമാറിനായി കസ്റ്റഡി അപേക്ഷ

Spread the News!

തിരുവനന്തപുരം: കേളക്കരയെ ആകെ ഞെട്ടിക്കുന്ന സംഭവം ആയിരുന്നു രണ്ട് വയസ്സുകാരിയുടെ കൊലപാതകം. ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ അമ്മാവന്‍ തന്നെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്ത് പൊലീസ് വിട്ടയച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.

ചോദ്യെ ചെയ്ത് വിട്ടയച്ചെങ്കിലും കുട്ടിയുടെ അമ്മ ശ്രീതുവിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ഒപ്പം പൂജാരി ശംഖുമുഖം ദേവീദാസന്‍ എന്നിവരില്‍ നിന്നും വ്യക്തമായ മറുപടികള്‍ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചില്ല. അതിനാല്‍ തന്നെ ഇയാളെയും വീണ്ടും ചോദ്യം ചെയ്യും.

ഇന്ന് ഇവരുമായി ബന്ധപ്പെട്ട കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. പ്രതി ഹരികുമാറിനായി നാളെ പൊലീസ് കസ്റ്റഡി അപേക്ഷയും നല്‍കുന്നുണ്ട്.

അതേസമയം ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അയല്‍വാസി ഇന്നലെ രംഗത്ത്‌
വന്നിരുന്നു. ജോത്സ്യന്‍ ശങ്കുമുഖം ദേവീദാസന്റെ വീട്ടില്‍ അമ്മ ശ്രീതുവിനും പ്രതി ഹരി കുമാറിനുമൊപ്പം ദേവേന്ദുവിനെ കണ്ടിരുന്നതായി അയല്‍വാസി വെളിപ്പെടുത്തി.

ചില ദിവസങ്ങളില്‍ പുലര്‍ച്ചെ ദേവീദാസന്റെ വീട്ടില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടിരുന്നതായും ദൃക്‌സാക്ഷികള്‍. ദേവീദാസന്റെ ജീവിത പശ്ചാത്തലം ദുരൂഹത നിറഞ്ഞതെന്നും അയല്‍വാസി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!