തിരുവനന്തപുരം:എഡിജിപി എം ആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് പുറത്ത് വിട്ട് സർക്കാർ.എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച്ച വ്യക്തിപരമെന്ന് റിപ്പോർട്ടിൽ.വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയാണ് കൂടിക്കാഴ്ച്ചയെങ്കിൽ സർവീസ് ചട്ടങ്ങളുടെ ലംഘനം.2023-ഏപ്രിലിലും ജൂണിലും ആർഎസ്എസ് നേതാക്കളെ കണ്ടെന്ന് എഡിജിപി സമ്മതിച്ചു.എന്നാൽ കൂടിക്കാഴ്ച്ച എന്തിനെന്നു വ്യക്തമല്ല.സൗഹൃദ സംഭാഷണമെന്ന എം ആർ അജിത് കുമാറിന്റെ മൊഴിയിൽ സ്‌ഥിരീകരണമില്ല.എം ആർ അജിത് കുമാറിന് ആർഎസ്എസ് ബന്ധമുണ്ട് എന്നതിന് തെളിവില്ല.പൂരം കലക്കലിൽ എം ആർ അജിത് കുമാറിന്റെ പങ്ക് അന്വേഷിച്ചില്ലെന്ന് റിപ്പോർട്ടിൽ.റിപ്പോർട്ട് സർക്കാർ പരിഗണയിലായതുകൊണ്ടാണ് അന്വേഷിക്കാത്തതെന്ന് വിശദീകരണം.പി ശശിക്കെതിരായ ആരോപണം അന്വേഷണ പരിധിയിൽ വരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.