സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) 2024-25 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക കണക്കെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ, ഡിജിറ്റൽ സേവനങ്ങളിൽ താൽക്കാലിക തടസ്സം നേരിടേണ്ടിവരുമെന്ന് എസ് ബി ഐ അറിയിച്ചു.
മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങൾ 2025 ഏപ്രിൽ 1 ന് ഉച്ചയ്ക്ക് 1:00 മുതൽ വൈകുന്നേരം 5:00 വരെ ലഭ്യമാകില്ല. ‘തടസ്സമില്ലാത്ത സേവനങ്ങൾക്കായി യുപിഐ ലൈറ്റ്, എടിഎം ചാനലുകൾ ഉപയോഗിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു” എന്നും എസ് ബി ഐ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിർദ്ദേശിച്ച പ്രകാരം എല്ലാ ബാങ്കുകളും അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതിന്റെ ഭാഗമായാണ് തടസ്സം നേരിടുന്നത്. മേഘാലയ, ഛത്തീസ്ഗഡ്, മിസോറാം, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലൊഴികെ മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ബിഐയുടെയും മറ്റ് പ്രധാന ബാങ്കുകളുടെയും ശാഖകൾ ഇന്ന് അടച്ചിടും.
എസ്ബിഐക്ക് പുറമേ മറ്റുചില ബാങ്കുകളുടേയും സേവനം തടസ്സപ്പെട്ടെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. യുപിഐ സിസ്റ്റം പ്രവര്‍ത്തനക്ഷമമാണെന്നും എന്‍പിസിഐ വ്യക്തമാക്കിയിരുന്നു. എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ്, കോര്‍പ്പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ ലൈറ്റ്, യോനോ ബിസിനസ്, യോനോ, യുപിഐ സേവനങ്ങളാണ് തടസപ്പെട്ടത്.