കൊച്ചി:ബലാത്സംഗകേസിൽ നടൻ സിദ്ധിക്കിന്റെ മുൻകൂർ ജാമ്യാ പേക്ഷ പരിഗണിക്കുന്നത് രണ്ടാഴ്ച്ചത്തേക്ക് മാറ്റി.അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് രണ്ട് ആഴ്ച്ചകൂടി തുടരും.മറുപടി സത്യവാങ്മൂലം നൽകാൻ സമയം നൽകി.സിദ്ധിക്ക് തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് സംസ്‌ഥാനം.അന്വേഷണ ഉദോഗസ്‌ഥന്റെ മുന്നിൽ ഹാജരായി എന്ന് വ്യക്തമാക്കി ഇന്നലെ സിദ്ധിക്ക് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണം എന്നുമായിരുന്നു സിദ്ധിക്കിന്റെ വാദം.