എറണാകുളം:മുണ്ടക്കൈ ദുരിതാശ്വാസം:കേന്ദ്രത്തിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു.പ്രത്യേക സഹായം കേന്ദ്രം നൽകിയില്ലെന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.ഈ വിഷയത്തിൽ സംസ്‌ഥാന സർക്കാർ നൽകിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ല.തീവ്ര സ്വഭാവമുള്ള ദുരന്തമെന്ന് വിജ്ഞാപനം ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല. ആവശ്യം അംഗീകരിച്ചെങ്കിൽ പുനർനിർമാണത്തിന് ആഗോള സഹായം ലഭിക്കുമായിരുന്നു.ദുരന്തബാധിതരുടെ വായ്പകൾ എഴുതിതള്ളണം എന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല.സംസ്‌ഥാന ദുരന്ത നിവാരണ ഫണ്ടിൽ ബാക്കിയുണ്ടായിരുന്നത് 782.99കോടി രൂപയാണ്.ഈ ഫണ്ട് മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിത പ്രദേശത്ത് മാത്രമായി ഉപയോഗിക്കേണ്ടതല്ല.