തിരുവനന്തപുരം: സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന് എതിരായ നിലപാടിൽ ഉറച്ച് മുസ്ലിം ലീഗ്. വിവാദങ്ങൾക്ക് പിന്നിൽ സിപിഐഎം ആണെന്ന് പിഎംഎ സലാം. രാഷ്ട്രീയപരമായി നേരിടാൻ ഇടതുപക്ഷത്തിന് കഴിയാത്തതുകൊണ്ടാണ് ഈ പ്രവർത്തനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗിന് ഭൂരിപക്ഷം കൂടും.ആര് എതിർത്താലും ലീഗിന്റെ ശക്തി കൂടും. മുസ്ലിം ലീഗും സമസ്തയും തമ്മിൽ പ്രശ്നങ്ങളില്ല. രണ്ട് സംഘടനകളുടെയും നേതാവ് പാണക്കാട് സാദിഖലി തങ്ങൾ. ഖാസി ഫൗണ്ടേഷൻ സമസ്തക്ക് എതിരെ പ്രവർത്തിക്കുന്നു എന്നത് ഉമർ ഫൈസിയുടെ മാത്രം അഭിപ്രായം. ഖാസി സ്‌ഥാനം ലഭിക്കാത്തതിന് അസൂയയും നൈരാശ്യവുമുള്ള ചിലർ അങ്ങനെ പറഞ്ഞേക്കാമെന്നും പറഞ്ഞു.