തിരുവനന്തപുരം: വന്യമൃഗശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രാദേശികതലത്തിൽ ഫോറസ്റ്റ് ക്ലബ്ബുകൾ രൂപീകരിക്കാനൊരുങ്ങി വനംവകുപ്പ്. ആർആർടി മാതൃകയിൽ പ്രൈമറി റെസ്പോൺസ് ടീമുകളായി ഇവർ പ്രവർത്തിക്കും. തോക്ക് ലൈസൻസ് ഉള്ളവരുൾപ്പെടെ ടീമിന്റെ ഭാഗമാക്കാൻ ആലോചനയുണ്ട്. വനത്തിൽ നിന്ന് ജനവാസമേഖലയിലേക്ക് തുടർച്ചയായി വന്യമൃഗങ്ങൾ എത്തുന്നത് പതിവാണ്. ഇത് ജങ്ങൾക്കിടയിൽ വലിയ തോതിൽ ഭീഷണി ഉയർത്താറുമുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.