പാലക്കാട്: തേങ്കുറിശ്ശികൊലപാതകം: അച്ഛനും അമ്മാവനും വധശിക്ഷ വിധിക്കണമെന്ന് ഹരിത. പുറത്തിറങ്ങിയാൽ പ്രതികൾ തന്നെയും അനീഷിന്റെ കുടുംബത്തെയും കൊലപ്പെടുത്തും. വിചാരണ വേളയിൽ പല തവണ ഭീഷണി നേരിട്ടെന്നും ഹരിത പറഞ്ഞു. ഹരിതയെ പ്രണയിച്ച് വിവാഹം കഴിച്ചതിനാണ് അനീഷിനെ അമ്മാവനും അച്ഛനും ചേർന്ന് വെട്ടികൊലപ്പെടുത്തിയത്. വിവാഹം നടന്നു എൺപത്തി എട്ടാം ദിവസമായിരുന്നു കൊലപാതകം. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചതിന് പിന്നാലെയാണ് ഹരിത വധശിക്ഷ നൽകണമെന്ന് പറയുന്നത്.